ഛത്തീസ്ഗഡിൽ അറസ്റ്റിലായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
രണ്ട് പേരും ദുർഗിലെ സെൻട്രൽ ജയിലിൽ തുടരും. സെക്ഷൻസ് കോടതിയിൽ അടുത്ത ദിവസം ജാമ്യാപേക്ഷ നൽകുമെന്ന് അഭിഭാഷക അറിയിച്ചു.
പ്രതിപക്ഷ എംപിമാർ ഛത്തീസ്ഗഡിലെ ജയിലിലെത്തി കന്യാസ്ത്രീകളെ കണ്ടു. മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും ജയിലിലെത്തി. നാളെ വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും, കന്യാസ്ത്രീകൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും എംപിമാർ പറഞ്ഞു.