വ്യാജ ആപ്പ് വഴി പണം തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിലായി.
പെരുമ്പാവൂർ: കാഞ്ഞിരക്കാട് റെയോൺപുരം കൊന്നംകുടി വീട്ടിൽ അസിഫ് (28) നെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകിട്ട് ചുണങ്ങംവേലി ഭാഗത്തുള്ള എ റ്റി എം ക്യാബിനകത്ത് വച്ച് എടത്തല പെങ്ങാട്ടുശ്ശേരി സ്വദേശിയെ പേടിയെമ്മിന്റെ എന്ന് തോന്നിപ്പിക്കുന്ന വ്യാജ ആപ്പ് ഉപയോഗിച്ചാണ് തട്ടിപ്പിനിരയാക്കിയത്. അസിഫിന്റെ ഫോണിലെ വ്യാജ ആപ്പ് ഉപയോഗിച്ച് പെങ്ങാട്ടുശ്ശേരി സ്വദേശിയുടെ ഗൂഗിൾ പേ ക്യൂർ ആർ കോഡ് സ്കാൻ ചെയ്ത് 6000 രൂപ പരാതിക്കാരന്റെ അക്കൗണ്ടിലേക്ക് അയച്ചു നൽകിയതായി വിശ്വസിപ്പിച്ച് പണം അയച്ചു നൽകാതെ 6000 രൂപ കൈപ്പറ്റുകയായിരുന്നു.
ആസിഫിനെതിരെ പെരുമ്പാവൂർ, കളമശ്ശേരി പോലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ കെ. സിനോദ്, എസ് ഐ സി.കെ. സക്കരിയ, എസ് സിപിഒ മാരായ പി.കെ.സുമേഷ്, കെ.എം.മുഹമ്മദ് റഫീഖ്, സിപിഒ മാരായ വി.ഐ.രഞ്ജിത്ത്, ഇ.ബി.ഭവജേഷ്, അജിൽ രാജ്, കെ.കെ.സജ്നാസ് എന്നിവരാണ് ഉണ്ടായിരുന്നത്
